സീതയല്ല, ഞാൻ ഊർമിള.
പതിയോടൊപ്പം വനവാസത്തിനു പോകാൻ
ഭാഗ്യം സിദ്ധിക്കാതെ
പ്രിയനോടുള്ള പ്രണയത്തിൽ
പ്രാണൻ പിടഞ്ഞു മരിച്ചു ജീവിച്ച ഊർമിള.
വിരഹാഗ്നിയിൽ വെന്തുരുകിയ ഊർമിള .
കഥയിൽ എല്ലാവരാലും വിസ്മരിക്കപ്പെട്ടവൾ
സീതായനവും, രാമായണവും പൂജനീയമായപ്പോഴും
തിരശ്ശീലക്കു പിന്നിൽ കണ്ണീർ പോലെ മറഞ്ഞു നിന്നൊരുവൾ .
പ്രിയന്റെ വിരൽത്തുമ്പിൽ ഇല്ലാതാവാൻ മോഹിച്ച
കണ്ണുനീർത്തുള്ളി പോൽ....
ഊർമിള!
ഊര്മിളാദുഃഖം
ReplyDelete:)
ReplyDeleteഇന്നാണെങ്കിലോ.....
ReplyDelete'വിസ'യെടുക്കൂ വേഗം!
അല്ലേ!
ആശംസകള്‍