നിമിഷാർദ്ധത്തിന്റെ (അ)വിവേകത്തിൽ
ആരോ വരച്ചിട്ട നിയന്ത്രണരേഖ.
അർത്ഥശൂന്യമായൊരു വരയ്ക്കിരുപുറം
വിഭജിക്കപ്പെട്ടതറിയാതെ ഇരുമനസ്സുകൾ
വികാരവിചാരങ്ങളുടെ വേലിയേറ്റങ്ങൾക്കൊടുവിൽ
ഹൃദയത്തിൽ നിന്നും മസ്തിഷ്കത്തിലേക്ക്
പലായനം ചെയ്യുന്ന അഭയാർഥി- പ്രണയം.
പറിച്ചുനടലിന്റെ ആഘാതത്തിൽ
ആത്മാവിന്റെ പുറമ്പോക്കുകളിൽ
വേരുപേക്ഷിച്ചു പാഞ്ഞ പ്രണയത്തിന്റെ നഗ്നത!
പൊള്ളയായ പ്രത്യയശാസ്ത്രങ്ങളും
പ്രായോഗികതയുടെ (അ)ധർമബോധങ്ങളും കൊണ്ട്
ആരൊക്കെയോ ചമച്ച ചക്രവ്യൂഹത്തിൽ
സ്വത്വം നഷ്ടപ്പെട്ടു,ലോകം നഷ്ടപ്പെട്ട് നാം.
ഇപ്പോഴും നിസ്സംഗതയുടെ പൊയ്മുഖത്തിനടിയിൽ
തിളച്ചു തൂവുകയാണ്-എന്നിൽ നീയും നിന്നിൽ ഞാനും.
""പറിച്ചുനടലിന്റെ ആഘാതത്തില്‍
ReplyDeleteആത്മാവിന്റെ പുറമ്പോക്കുകളില്‍
വേരുപേക്ഷിച്ചു പാഞ്ഞ പ്രണയത്തിന്റെ നഗ്നത!""
ആരുടെയൊക്കെയോ കൈകടത്തലുകളില്‍
ഉപേക്ഷിക്കപെട്ടു പൊയ പ്രണയം-
ഇന്ന് വഴിയോരത്ത് ദാഹം മൂത്ത് കിടപ്പുണ്ട് ..
പ്രണയ കണ്ണുകളില്‍ ദൈന്യത പേറി ..
ഒരു മഴ കാത്ത് , കൊതിച്ച് വറ്റി വരണ്ട ഹൃദയമോടെ ..!
സ്നേഹിച്ച് പൊയ മനസ്സുകള്ക്കറിയില്ലല്ലൊ
കാലം നല്കുന്ന പലതിനേയും ,,,
നോവെങ്കില്‍ നോവാനും , കുളിരെങ്കില്‍ കുളിരാനും
മാത്രമറിയുന്ന ഒന്നാണത്രെ മനസ്സെന്നത് ...
ഒരു അനിയന്ത്രണരേഖ
ReplyDeleteലക്ഷ്മണരേഖ.............
ReplyDeleteആശംസകള്‍
എന്നിൽ നീയും നിന്നിൽ ഞാനും.എങ്ങനെ ഉപേക്ഷിക്കാനാവും .
ReplyDeleteഅഭിമന്യുവിനുപോലും ചക്രവ്യൂഹം ഭേദിയ്ക്കാനായില്ല!
ReplyDelete